Tuesday 27 March 2012

ആംസ്റ്റര്‍ ഡാം തെരുവുകളിലൂടെ



ജര്‍മനിയിലെ ഫ്രൂട്ട് ലോജിസ്റ്റിക്ക എക് സിബിഷന്‍, ഞങ്ങള്‍ യാത്രയില്‍ പ്ലാന്‍ ചെയ്തത് അത് മാത്രം. എക് സിബിഷന്‍ കഴിഞ്ഞ്, ഹോളണ്ട്, ഫ്രാന്‍സ്‌, സ്പെയിന്‍, ഇറ്റലി, റൊമാനിയ, ഉക്രെയ്ന്‍ ,റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. പക്ഷെ അതിനായി ടിക്കറ്റുകള്‍ ബുക്ക്‌ ചെയുകയോ, ഹോട്ടല്‍ ബുക്കിംഗ് നടത്തുകയോ ചെയ്തില്ല, ഓരോ സ്ഥലത്തും ചെന്നിട്ട്, അപ്പോഴത്തെ സൗകര്യം അനുസരിച്ച് പ്ലാന്‍ ചെയ്യുക എന്ന നയം ആണ് ഞങ്ങള്‍ സ്വീകരിച്ചത്. ഫെബ്രുവരി ഒന്‍പതി(ബുധനാഴ്ച) ന്, തുടങ്ങിയ എക്സിബിഷന്‍, പതിനൊന്നി(വെള്ളിയാഴ്ച)ന് അവസാനിച്ചു . അന്നു തന്നെ ഹോളണ്ടിലേയ്ക്ക് പുറപ്പെട്ടാലോ എന്നാലോചിച്ചു ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍, യാത്ര ശനിയാഴ്ചയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെ ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടു. എട്ടേ മുക്കാലിന് ലുഫ്താന്‍സ വിമാനം ആംസ്റ്റര്‍ ഡാം സ്കിപ്പോള്‍ വിമാനത്താവളത്തില്‍ ഇറങ്ങി. യൂറോപ്പിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് നെതര്‍ ലാന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമിലെ സ്കിപ്പോള്‍ വിമാനത്താവളം. കൃഷി ആണ് ഹോളണ്ട് കാരുടെ പ്രധാന വരുമാനമാര്‍ഗം. ആംസ്റ്റര്‍ ഡാം, ടൂറിസ്റ്റുകളുടെ പറുദീസ യാണ്. ഇവിടെ ടൂറിസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത് റോട്ടര്‍ ഡാമിലേയ്ക്കാണ്. അവിടെ ഒരു കമ്പനിയില്‍, രാവിലെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു. ആംസ്റ്റര്‍ ഡാം എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ ഞങ്ങള്‍ക്ക് കാണേണ്ടയാളെ- റോബര്‍ട്ടിനെ- വിളിച്ചു. ഭാര്യയുടെ പിറന്നാള്‍ ആയതിനാല്‍ അന്ന് കാണാന്‍ സാധിക്കില്ല എന്നും തിങ്കളാഴ്ച രാവിലെ കാണാമെന്നുമാണ് റോബര്‍ട്ട് പറഞ്ഞത് - യൂറോപ്പിലെങ്ങും ശനിയും , ഞായറും പൊതു അവധി ആണ്. എങ്കിലും ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്, അദേഹം ശനിയാഴ്ച ഞങ്ങളെ കാണാം എന്ന് പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് ഹോളണ്ടില്‍ ആകെ അറിയാവുന്നത് ഈ ഒരാളെ മാത്രം, അതും ജര്‍മനിയില്‍ വച്ചു മാത്രം പരിചയപ്പെട്ടത്. ഞങ്ങള്‍- ഞാനും പിള്ള ചേട്ടനും, ബഷീറും -എയര്‍ പോര്‍ട്ടില്‍ അല്‍പ സമയം ചിലവഴിച്ചു, പ്രഭാത ഭക്ഷണം കഴിച്ചു. ചില കടകളില്‍ കയറി ഇറങ്ങി. ചൈനക്കാര്‍ അവിടെയും കച്ചവടം കൈക്കലാക്കിയ ലക്ഷണം, പല കടകളും ചൈനക്കാരുടേത്.
ടൂറിസ്റ്റ്‌ കൌണ്ടറില്‍ പോയി, ഹോട്ടലില്‍. ഞങ്ങള്‍ക്ക് താമസിക്കുവാന്‍ ഉള്ള മുറി ബുക്ക്‌ ചെയ്തു. ഹോട്ടലിലേക്ക് പോകേണ്ട വഴി അവര്‍ വിശദമായി പറഞ്ഞു തന്നു. എയര്‍ പോര്‍ട്ടില്‍ നിന്നും ആംസ്റ്റര്‍ ഡാം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ട്രെയിനില്‍ പോകണം, അവിടെ നിന്ന് ട്രാമില്‍ കയറണം. ഏഴാം നമ്പര്‍ ട്രാം. ഒരു ദിവസത്തെ ട്രാം യാത്രക്കുള്ള ടിക്കറ്റ് മേടിച്ചു ഞങ്ങള്‍ ഹോട്ടലിലേക്ക് യാത്ര തിരിച്ചു. നല്ല തണുപ്പുണ്ട് -ചെറിയ മഴയും. ആംസ്റ്റര്‍ ഡാം സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ ട്രാം സ്റ്റോപ്പില്‍ എത്തി, ആദ്യമായാണ് ട്രാം കാണുന്നത്. വൃത്തിയുള്ള, മനോഹരമായ വാഹനം അത് റോഡിലെ ട്രാക്കിലൂടെ പോകുന്നു. ആംസ്റ്റര്‍ ഡാമില്‍ പബ്ലിക്‌ ബസ്സുകള്‍ ഒന്നും കണ്ടില്ല, ട്രാമുകള്‍ ആണ് എവിടെയും. ചെറു മഴയിലും തണുപ്പിലും അന്നത്തെ യാത്ര വളരെ കൌതുകം ഉണര്‍ത്തി.നിരത്തുകളില്‍ , വളരെ കുറച്ചു ജനങ്ങളെ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. തണുപ്പായതിനാലാവാം-ഞങ്ങള്‍ കരുതി. എന്നാല്‍ ആംസ്റ്റര്‍ ഡാമില്‍ തണുപ്പും മഴയും ഉണ്ടായിട്ടും തെരുവിലെങ്ങും നിറയെ ജനം. രണ്ടു ഡിഗ്രി ആണ് അന്നത്തെ ടെമ്പറേച്ചര്‍. നനുനനുത്ത മഴയും. എന്നിട്ടും തെരുവുകള്‍ നിറഞ്ഞു ഒഴുകുന്നു. സുന്ദരീ സുന്ദരന്മാരായ യുവ മിഥുനങ്ങള്‍ മാത്രം എവിടെയും. എതൊരു സഞ്ചാരിയെയും ഒറ്റ നോട്ടത്തില്‍ തന്നെ ആംസ്റ്റര്‍ ഡാം ഹരം കൊള്ളിക്കും.
ഇറങ്ങേണ്ട സ്റ്റോപ്പിന് അടുത്ത സ്റ്റോപ്പില്‍ ആണ് ഞങ്ങള്‍ ഇറങ്ങിയത്.. വലിയ ലഗേജും ചുമന്ന് ആ മഴയത്ത് ഞങ്ങള്‍ തിരിച്ചു നടന്നു, ഹോട്ടല്‍ കണ്ടു പിടിച്ചു. ഫ്രെഷ് ‌ ആയി, റിസപ്ഷനിസ്റ്റ് ആംസ്റ്റര്‍ ഡാമിലെ കാഴ്ചകള്‍ വിവരിച്ചു തന്നു... റിജിക് മൂസിയം, വാന്‍ഗോഗ് മൂസിയം , ആനി ഫ്രാങ്ക് മൂസിയം ടുലിപ് ഗാര്‍ഡന്‍ , ഡാം സ്ക്വയര്‍ , ഫ്ളവര്‍ മാര്‍ക്കറ്റ് , മയക്കു മരുന്നുകള്‍ വില്‍ക്കുന്ന കോഫീ ഹൗസ്‌ , കനാലിലെ ബോട്ട് യാത്ര , റെഡ് സ്ട്രീറ്റ് അങ്ങിനെ പലതും...
അതി മനോഹരമായ ഒരു പട്ടണം ആണ് ആംസ്റ്റര്‍ ഡാം . നല്ല വൃത്തിയുള്ള മനോഹരമായ കനാലുകള്‍ക്കിടയില്‍ ആണ് ഓരോ ബ്ലോക്ക്‌ കെട്ടിടങ്ങളും. കെട്ടിടങ്ങള്‍ എല്ലാം പുരാതനമായ കെട്ടിട നിര്‍മ്മാണ രീതികള്‍ അവലം ബിച്ച് നിര്‍മ്മിച്ചവയാണ് . റിനയസന്‍സ് മാതൃകയിലുള്ള കെട്ടിട സമുച്ചയ ങ്ങള്‍ ആണ് ആംസ്റ്റര്‍ ഡാമിലേത്.. ലോകമഹായുദ്ധങ്ങളില്‍ തകരാത്ത, യൂറോപ്പിലെ അപൂര്‍വം പട്ടണങ്ങളില്‍ ഒന്നാണ് ആംസ്റ്റര്‍ ഡാം.
ഞങ്ങള്‍ , ഞാനും പിള്ളയും ബഷീറും കൂടി ഹോട്ടലിനു പുറത്തേക്ക് ഇറങ്ങി, നല്ല തണുപ്പുണ്ട്, എങ്കിലും ജര്‍മനിയിലേതിനേക്കാള്‍ ഭേദം. പ്ലസ്‌ രണ്ടു ഡിഗ്രി ആയിരുന്നു അന്നത്തെ ചൂട്. മഴച്ചാറ്റലും തണുപ്പും വകവെയ്ക്കാതെ യുവ മിഥുനങ്ങള്‍, ജാഥ പോലെ കടന്നു പോകുന്നു. മറ്റൊരിടത്തും കാണാത്തത്രയും സൈക്കിള്‍ യാത്രക്കാരെയും ഇവിടെ കാണാന്‍ സാധിച്ചു. സൈക്കിള്‍ യാത്രക്കാര്‍ക്ക് വേണ്ടി വഴിയില്‍ പ്രത്യേകം പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആംസ്റ്റര്‍ ഡാമില്‍ പല സ്ഥലത്തും വലിയ സൈക്കിള്‍ സ്റ്റാന്‍റ് കാണാം - കൌതുകം ജനിപ്പിക്കുന്ന കാഴ്ച ..
എങ്ങോട്ട് പോകണം എന്ന് യാതൊരു നിശ്ചയവും ഇല്ലാതെ ആള്‍ക്കൂട്ട ത്തിനോടൊപ്പം നടന്നു. ചാറ്റല്‍ മഴയില്‍ തണുത്തു വിറച്ചു നടക്കുവാനും ഒരു രസം. ഞങ്ങളുടെ കൈവശം ഒരു ദിവസം മുഴുവന്‍ യാത്ര ചെയുവാന്‍ ഉള്ള ട്രാം ടിക്കറ്റ് ഉണ്ട്. അതിനാല്‍ ഒരു ട്രാമില്‍ കയറി വെറുതെ കാഴ്ചകള്‍ കണ്ടുകൊണ്ട് യാത്ര ചെയ്തു . ഒടുവില്‍ ട്രാം അതിന്‍റെ അവസാന സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും നടത്തം തുടങ്ങി. ബെര്‍ലിനില്‍ ഉള്ളതിനേക്കാള്‍ അധികം ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ ഇവിടെ ഉണ്ട് എന്ന്, കുറച്ചു ദൂരം നടന്നപ്പോള്‍ മനസിലായി. ഇന്ത്യന്‍ പേരുകള്‍ ഉള്ള ഭക്ഷണ ശാലകള്‍ എവിടെയും കാണാം. ഞങ്ങള്‍ വീണ്ടും നടന്നു, കാലുകള്‍ വേദനിക്കുന്നത് വരെ നടക്കാം എന്നാണ് കരുതിയത്. തണുപ്പത്ത് എത്ര ദൂരം നടന്നിട്ടും കാലുകള്‍ക്ക് വേദന തോന്നിയില്ല. സമയം ഏതാണ്ട് ആറു മണി. ഇരുട്ടി തുടങ്ങിയിരിക്കുന്നു. നല്ല വിശപ്പും. ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ,പെട്ടെന്ന് ഒരു ഇന്ത്യക്കാരന്‍ മുന്നില്‍ . അദേഹത്തിന്‍റെ കൈവശം ഒരു പ്ലക്കാര്‍ഡ് , അതില്‍ മറ്റൊരു ഹോട്ടലിന്‍റെ പേരും. വിരല്‍ കൊണ്ട് ചൂണ്ടി അയാളുടെ ഹോട്ടലിന്‍റെ ബോര്‍ഡ് ഞങ്ങളെ കാണിച്ചു തന്നു. നഗരത്തിലെ ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണ ശാല അതാണെന്നായിരുന്നു അദേഹത്തിന്‍റെ അഭിപ്രായം അവിടെ പോയി ഭക്ഷണം കഴിച്ചാല്‍ പത്തു ശതമാനം കിഴിവ് കിട്ടുന്ന ഒരു കൂപ്പണും അയാള്‍ ഞങ്ങള്‍ക്ക് തന്നു, എന്നിട്ട് ഞങ്ങളെ ആ ഭക്ഷണശാലയുടെ മുന്‍വശം വരെ കൊണ്ട് വിട്ടു. എന്തായാലും ഹോട്ടലില്‍ നല്ല തിരക്ക്. മലയാളികള്‍ മാത്രമല്ല, വിദേശികളും ഉണ്ട്. ഞാനും പിള്ള ചേട്ടനും ഇന്ത്യന്‍ ഭക്ഷണശാല ആയതിനാല്‍ ഞങ്ങള്‍ ഇന്ത്യന്‍ വൈന്‍ കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു , മിക്കവാറും കിട്ടില്ല എന്ന് കരുതി, പക്ഷെ അതാ വരുന്നു ഇന്ത്യന്‍ വൈന്‍. രുചിയുള്ള ഇന്ത്യന്‍ ഭക്ഷണം .മെനു കാര്‍ഡില്‍ നമ്മുടെ അശോക ചക്രം പ്രിന്‍റ് ചെയ്തിരിക്കുന്നു. അതേ ചൊല്ലി ഹോട്ടലിന്‍റെ ഉടമസ്ഥനുമായി ഞാന്‍ തര്‍ക്കിച്ചു, ഒടുവില്‍ അയാള്‍ പറഞ്ഞു, സര്‍ക്കാരിന്‍റെ അനുവാദത്തോടു കൂടി ആണ് അയാള്‍ അശോക ചക്രം ഹോട്ടലിന്‍റെ മെനു കാര്‍ഡില്‍ ഉപയോഗിക്കുന്നത് എന്ന് . .
സമയം വല്ലാതെ ഇരുട്ടിയിരിക്കുന്നു. മഴ ഇപ്പോഴും ചന്നം പിന്നം പെയ്യുന്നു. വഴി അറിയാതെ ഞങ്ങള്‍ കുറെ ദൂരം നടന്നു. ഒടുവില്‍ ഒരാളോട് ചോദിച്ചു. അദേഹം ഞങ്ങളെ ഹോട്ടലിനടുത്തെത്തിച്ചു . ഞങ്ങളെ സഹായിച്ച ആ നല്ല മനുഷ്യന്‍ അവിടെ സന്ദര്‍ശനത്തിനു വന്ന ഒരു അമേരിക്കക്കാരന്‍ ആയിരുന്നു.
മഴയും തണുപ്പും കാരണം ഞങ്ങളുടെ അന്നത്തെ യാത്ര അവസാനിപ്പിച്ചു. രാത്രി വൈകിയും യുവ മിഥുനങ്ങള്‍ കൈ കോര്‍ത്തു നടക്കുന്നുണ്ടായി രുന്നു ഹോട്ടലില്‍ എത്തി,ഞങ്ങള്‍ ഫ്രെഷ് ‌ ആയി. എനിക്കും പിള്ള ചേട്ടനും മുകളിലെ നിലയില്‍ ആണ് ബെഡ്, ബഷീര്‍ താഴെയും കിടന്നു. ബഷീര്‍ കിടന്നു എന്ന് ബോധ്യമായപ്പോള്‍, പിള്ള ചേട്ടന്‍ വോഡ്ക രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഞങ്ങള്‍ രാത്രിയെ നെഞ്ചോട്‌ ചേര്‍ത്തു.
രാവിലെ നേരത്തെ തന്നെ ഞങ്ങള്‍ എഴുന്നേറ്റു തയ്യാറായി ബഷീര്‍ അപ്പോഴും മൂടി പുതച്ചു കിടക്കുകയാണ്. ഒരു വിധത്തില്‍ ഒന്‍പതു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ചു, ഞങ്ങള്‍ ഞായറാഴ്ചത്തെ യാത്ര പ്ലാന്‍ ചെയ്തു.
ആംസ്റ്റര്‍ ഡാമിനെ കുറിച്ച് ഒരു കുന്തവും അറിയില്ലെങ്കിലും മാപ്പ് നോക്കിയും റിസപ്ഷനിസ്റ്റ് പറഞ്ഞത് കേട്ടും വീണ്ടും ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. വാന്‍ഗോഗ് മൂസിയത്തില്‍ പോകണം എന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു അവിടേയ്ക്ക് ദൂരം കൂടുതലുള്ളതിനാല്‍ മറ്റു രണ്ട് പേരും ആദ്യമേ എതിര്‍ത്തു. കനാലുകളുടെ തീരം പറ്റി ഞങ്ങള്‍ വെറുതെ നടന്നു. നടന്നു നടന്നു മുന്നോട്ടു പോയപ്പോള്‍ ഒരു വലിയ ക്യു കണ്ടു. നല്ല തണുപ്പത്ത് അനേകം യുവതീ യുവാക്കള്‍ ക്യു നില്‍ക്കുന്നു. ആന്‍ ഫ്രാങ്ക് മൂസിയം ആയിരുന്നു അത്. ഞങ്ങളും ക്യുവില്‍ ചേര്‍ന്നു . എകദേശം ഒരു മണിക്കൂര്‍ സമയം, രണ്ടു ഡിഗ്രി ഊഷ്മാവില്‍ തണുത്തു വിറച്ചു നിന്നു . നല്ല തണുപ്പായിരുന്നെങ്കിലും ആ കാത്തു നില്‍പ്പ് അരോചകമായി തോന്നിയില്ല .
ആന്‍ ഫ്രാങ്കിനെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. 1921 ല്‍ ജര്‍മനിയില്‍ ജനിച്ച ഈ കൊച്ചു സുന്ദരി 1945 ല്‍ ഹിറ്റ്‌ലറുടെ പീഡനത്തില്‍ മരണപ്പെടുകയുണ്ടായി. നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം നെതര്‍ലന്‍റിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമിലേക്ക് പലായനം ചെയ്തതാണ് ആന്‍ ഫ്രാങ്കിന്‍റെ കുടുംബം. ഹിറ്റ്‌ലര്‍ ജൂതര്‍ക്കെതിരായ പീഡനം തുടര്‍ന്നപ്പോള്‍ കച്ചവടക്കാരനായ പിതാവിന്‍റെ ഓഫീസിനു പിന്നിലെ നിലവറയില്‍ ആ കുടുംബം ഒളിച്ചു താമസിക്കേണ്ടി വന്നു. 1942 ല്‍ പിതാവായ ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ ഡയറികുറിപ്പുകളിലൂടെയാണ് ആന്‍ ഫ്രാങ്കിനെ ലോകം അ റിഞ്ഞത്. ഡയറികുറിപ്പുകളിലെ തീക്ഷ്ണമായ വരികള്‍ ആന്‍ ഫ്രാങ്കിന് അനേകം ആരാധകരെ നേടി കൊടുത്തു- അപ്പോഴേയ്ക്ക് ആ കുരുന്ന് ഈ ലോകത്തോട് വിട പറഞ്ഞിരുന്നുവെങ്കിലും. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട ഡയറിക്കുറിപ്പുകള്‍ ആന്‍ ഫ്രാങ്കിന്‍റേതാണ്. 1944 ല്‍ ഒളിവില്‍ നിന്ന് പിടിക്കപ്പെടുന്നത് വരെയും ആന്‍ ജീവിച്ചിരുന്നതും ആംസ്റ്റര്‍ ഡാമില്‍ ആണ്. ഒളിവില്‍ നിന്ന് പിടിക്കപ്പെട്ട ആനും സഹോദരി മാര്‍ഗരീറ്റയും 1945 ല്‍ ജര്‍മനിയിലെ കോണ്‍സന്‍റ്റേഷന്‍ ക്യാമ്പില്‍ വച്ച് ടൈഫോയിഡ് ബാധിച്ചു മരിച്ചു. ആനിന്‍റെ മരണശേഷം പിതാവായ ഓട്ടോ ഫ്രാങ്ക് ആണ് ആനിന്‍റെ ഡയറി കണ്ടെടുക്കുകയും അത് പ്രസിദ്ധീകരിക്കുക യും ചെയ്തത്.
ആന്‍ ഫ്രാങ്ക് മൂസിയത്തില്‍ സീക്രട്ട് അനെക്സ്‌ എന്ന പേരില്‍ അറിയപ്പെട്ട, ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസിനു പിന്‍ ഭാഗത്തായി ഉണ്ടായിരുന്ന രഹസ്യ അറയില്‍ ഞങ്ങള്‍ എത്തി. മൂന്നു നിലകളില്‍ ആയുള്ള, പ്രകാശം പോലും മറച്ചിരുന്ന ആ മുറികള്‍ ഞങ്ങള്‍ നടന്നു കണ്ടു. ആന്‍ ഫ്രാങ്ക് ഉപയോഗിച്ച മുറിയും ഉപയോഗിച്ച വസ്തുക്കളും ഞങ്ങള്‍ കണ്ടു, ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള വീഡിയോയും ശബ്ദവും കേട്ടു . നേരില്‍ കണ്ടിട്ടില്ലാത്ത ആ കുട്ടിയോട് ഒരിക്കലും വിട്ടു മാറാത്ത ഒരടുപ്പം ഉണ്ടായത് പോലെ. ആന്‍ ഫ്രാങ്ക് ഫൌണ്ടേഷന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതും ഈ കെട്ടിടത്തില്‍ ആണ്. എല്ലാ ജനങ്ങളുടെയും സാമൂഹ്യ -സാംസ്കാരിക ജീവിതത്തിന് സഹായകമാവുന്ന ഒരു ചാരിറ്റി സ്ഥാപനമായിട്ടാണ് ഇന്ന് ഈ ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്തായാലും, ആന്‍ ഫ്രാങ്ക് ഫൌണ്ടേഷന്‍ നടത്തുന്ന സുവനീര്‍ ഷോപ്പില്‍ നിന്ന് ആന്‍ ഫ്രാങ്കിന്‍റെ ഡയറി വാങ്ങി. മലയാളികളായ മൂന്നു യുവാക്കള്‍ ആന്‍ ഫ്രാങ്ക് മൂസിയം സന്ദര്‍ശിക്കുവാന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ചന്ത ആംസ്റ്റര്‍ ഡാമില്‍ ആണ്, ഇവിടെ ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും വരുന്ന പുഷ്പങ്ങള്‍ ലേലം ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ ഇവിടെ ആണുള്ളത്. പക്ഷെ ടുലിപ് പൂക്കുന്നത് ഏപ്രില്‍ , മെയ്‌ മാസങ്ങളില്‍ ആണ്. പുഷ്പ മാര്‍ക്കറ്റില്‍ പോകുവാനുള്ള വഴി അന്വേഷിച്ചപ്പോള്‍,അറിഞ്ഞത് ഞായറാഴ്ച പുഷ്പ മാര്‍ക്കറ്റിനു അവധി ആണ് എന്നാണ്, അല്ലാത്ത ദിവസങ്ങളിലും രാവിലെ പത്തു മണിക്ക് ആ മാര്‍ക്കറ്റ് അടയ്ക്കും എന്നും മനസ്സിലായപ്പോള്‍ .അവിടെ പോകാനുള്ള ശ്രമം ഞങ്ങള്‍ ഉപേക്ഷിച്ചു.
ഞങ്ങള്‍ വീണ്ടും നടത്തം തുടര്‍ന്നു. ഇടയ്ക്കു ട്രാമില്‍ കയറാന്‍ നോക്കി. തലേന്ന് എടുത്ത ഞങ്ങളുടെ ടിക്കറ്റിന്‍റെ സമയ പരിധി കഴിഞ്ഞു എന്ന് അപ്പൊഴാണറിഞ്ഞത് ടിക്കറ്റ് എടുക്കാതെ ട്രാമില്‍ കയറി.
ട്രാമില്‍ നിന്നിറങ്ങി വീണ്ടും കനാല്‍ തീരത്ത്‌ കൂടി നടന്നു. മനോഹരമായ , വൃത്തിയുള്ള കെട്ടിടങ്ങള്‍- മുന്നൂറു വര്‍ഷം മുന്‍പ് തന്നെ എത്ര നല്ല രീതിയിലുള്ള ആസൂത്രണം ആണ് അവിടത്തെ ഭരണാധികാരികള്‍ നടത്തിയത് എന്ന് അതിശയം തോന്നും . കാഴ്ചകള്‍ കണ്ടു വെറുതെ നടക്കുമ്പോള്‍ അധിക ഊര്‍ജ്ജം കൈവന്നത് പോലെ. ഞങ്ങള്‍ വീണ്ടും നടന്നു ഡാം സ്ക്വയറില്‍ വന്നു. ആംസ്റ്റര്‍ ഡാമിന്‍റെ സെന്‍റര്‍ സ്റ്റേഷന് അടുത്താണ് ഡാം സ്ക്വയര്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ ആംസ്റ്റല്‍ നദിയില്‍ ഒരു ഡാം ഉണ്ടായിരുന്നു. ആ ഡാമിനോട് ചേര്‍ന്ന് ഉയര്‍ന്നു വന്ന സംസ്കാരം ആണ് ആംസ്റ്റര്‍ സംസ്കാരം. ആംസ്റ്റല്‍ നദിയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ കെട്ടിയ ഡാം ആണ്, ഈ പേര് പോലും ഈ നഗരത്തിനു നേടി കൊടുത്തത്. ഡാം സ്ക്വയറില്‍ ആണ് റോയല്‍ പാലസ് സ്ഥിതി ചെയുന്നത് . ഡാം സ്ക്വയര്‍, ഇന്ന് ആംസ്റ്റര്‍ ഡാമിന്‍റെ വാണിജ്യ മേഖല ആണ്, വളരെ അധികം സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ സ്ഥിതി ചെയ്യുന്നു. ആംസ്റ്റര്‍ ഡാമിലെ പ്രധാന ആഘോഷങ്ങള്‍ എല്ലാം ഇവിടെ ആണ് നടക്കുക. ലോകമഹാ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്കായി ഇവിടെ 'വാര്‍ മെമ്മോറിയല്‍ ' സ്ഥാപിച്ചിട്ടുണ്ട്. ഡാം സ്ക്വയറില്‍ ഒരു കൂട്ടം സംഗീതജ്ഞര്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ പാടുന്നു. വഴി യാത്രക്കാര്‍ ചില്ലറത്തുട്ടുകള്‍ എറിഞ്ഞു കൊടുക്കുന്നു. സംഗീതം ഒരു തപസ്യ ആണെന്ന പോലെ, അതൊന്നും നോക്കാതെ അവര്‍ മനോഹരമായി പാടുകയാണ്. അവിടെ നിന്ന് വീണ്ടും ഞങ്ങള്‍ മുന്നോട്ടു നടന്നു, എന്തെങ്കിലും കുടിക്കണം, എന്നാല്‍ വൈന്‍ ആകാമെന്ന് ഞാന്‍. ഒരു വൈന്‍ കടയില്‍ കയറി, അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി വൈന്‍ വില്‍ക്കുന്നു, പക്ഷെ അവിടെ ഇരുന്നു കുടിക്കാന്‍ സൌകര്യം ഇല്ല. അക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ താഴേക്ക്‌ പോകുന്ന ഒരു ഇടുങ്ങിയ ഗോവണി കാണിച്ചു തന്നു. ഞങ്ങള്‍ അത് വഴി താഴെ ഇറങ്ങി. സുമുഖനായ ഒരു യുവാവ്, അവിടെ ഇരുന്നു വൈന്‍ കുടിക്കാന്‍ ഉള്ള സൌകര്യം ഉണ്ട്. വൈനിനു അഞ്ചു യൂറോ, പക്ഷെ അവിടെ ഇരുന്നു കുടിക്കുന്നതിനു ഓരോ ഗ്ലാസിനും അഞ്ചു യൂറോ കൂടുതല്‍ കൊടുക്കണം. മൂന്നു ഗ്ലാസ്സിന് പതിനഞ്ചു യൂറോ സര്‍വീസ്‌ ചാര്‍ജ് . ഞാനും പിള്ള ചേട്ടനും കൂടി വിലപേശി, ഒടുവില്‍, സര്‍വീസ്‌ ചാര്‍ജു അഞ്ചു യൂറോയില്‍ ഒതുക്കി. ബഷീര്‍ വെറും കാഴ്ചക്കാരന്‍ ആയി ഞങ്ങളോടൊപ്പം കൂടി. വൈന്‍ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അര്‍ജ ന്‍റീനക്കാരന്‍ ആയ ആ ചെറുപ്പക്കാരനുമായി ഞങ്ങള്‍ സൌഹൃദത്തിലായി.
ആംസ്റ്റര്‍ ഡാം, ടൂറിസം, കൃഷി, കപ്പല്‍ നിര്‍മ്മാണം, പഴം, പച്ചക്കറി , പുഷ്പം, ഡയറി, മല്‍സ്യ, മാംസ വിപണനം എന്നിവയില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ ആണ്. ജനങ്ങള്‍ കഠിനാദ്ധ്വാനികള്‍ ആണ്. വളരെ സാധാരണക്കാരും, ഇന്ത്യക്കാരെ വലിയ ബഹുമാനവും .തദ്ദേശിയറില്‍ ഭൂരിഭാഗവും കൃഷിയും അനുബന്ധ വ്യവസായവും ആയി ആംസ്റ്റര്‍ ഡാമില്‍ നിന്നകന്നു ഉള്‍പ്രദേശങ്ങളില്‍ ആണ് ജീവിക്കുന്നത്. വിദേശികള്‍ ആണ് സിറ്റിയില്‍ കൂടുതലായി താമസിക്കുന്നത്. ഹോട്ടലുകള്‍ കൊണ്ട് സമൃദ്ധമാണ് ആംസ്റ്റര്‍ ഡാം.
ടൂറിസത്തിന്‍റെ ഭാഗമായി, ലോകത്തില്‍ ലഭിക്കാവുന്ന എല്ലാം ആംസ്റ്റര്‍ ഡാമില്‍ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മയക്കു മരുന്നുകള്‍ വില്‍ക്കുന്ന കോഫീ ഹൌസുകള്‍ ഇവിടെ പ്രസിദ്ധമാണ്,. അത് പോലെ ചൂതാട്ട കേന്ദ്രങ്ങള്‍, ചുവന്ന തെരുവുകള്‍ എല്ലാം ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു . സെക്സ് ടോയ്സ്‌ വില്‍ക്കുന്ന കടകള്‍ ഇവിടെ അനവധി ആണ്. ഞങ്ങള്‍ ഹോളണ്ടിലെക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ, ദുബായിലെ ബഷീറിന്‍റെ ഒരു സുഹൃത്ത് ആംസ്റ്റര്‍ ഡാമിലെ ലൈവ് ഷോ കളെ കുറിച്ച് പറഞ്ഞിരുന്നു. അവിടെ പോകണം എന്നും, അത് കാണണം എന്നും പറഞ്ഞു എങ്കിലും, ബഷീര്‍ കൂടെ ഉള്ളതിനാല്‍ അതൊന്നും നടക്കില്ല എന്ന് നല്ല ബോധ്യം ഉള്ളതിനാല്‍ , ആ ആഗ്രഹം ഞാന്‍ മുളയിലെ നുള്ളിക്കളഞ്ഞിരുന്നു. പിള്ള ചേട്ടന്‍ , യാത്രയില്‍, ബഷീറിനെ എങ്ങനെ എങ്കിലും ഒഴിവാക്കി ഇതൊക്കെ കാണണം എന്ന് സ്വകാര്യമായി എന്നോട് പറഞ്ഞു .ബഷീര്‍ ഉള്ളതിനാല്‍ ഞാന്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല. പക്ഷെ , ആന്‍ ഫ്രാങ്ക് മൂസിയം കണ്ടു ഇറങ്ങിയപ്പോള്‍ മുതല്‍ ബഷീര്‍ പറഞ്ഞു തുടങ്ങി, ഒരു തമാശ രൂപത്തില്‍ , പിള്ള ഭായിയെ നമുക്ക് ലൈവ് ഷോ കാണിക്കേണ്ടേ എന്ന്? ഞാന്‍ ബഷീറി ന്‍റെ മുഖത്തേക്ക് അര്‍ത്ഥഗര്‍ഭമായി നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. നടപ്പിനിടയില്‍ ഇടക്കൊക്കെ ബഷീര്‍ വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു, നമുക്ക് രാത്രിയില്‍ അവിടെ പോകാം എന്ന്.
കയ്യില്‍ ഇരുന്ന മാപ്പ് നോക്കിയും, ചില കടകളില്‍ ചോദിച്ചും ഞങ്ങള്‍ റെഡ്‌ സ്ട്രീറ്റ്‌ ലക്ഷ്യം ആക്കി മുന്നോട്ടു പോയി. ഒടുവില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറ ന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഗുജറാത്തി ആയ കടക്കാരന്‍ , റെഡ്‌ സ്ട്രീറ്റ്‌നെ കുറിച്ച് വാചാലമായി സംസാരിച്ചു. ഭക്ഷണം കഴിഞ്ഞ്, ഞങ്ങള്‍ വീണ്ടും ലൈവ് ഷോ കാണുവാനായി റെഡ്‌ സ്ട്രീറ്റിലേക്ക് പുറപ്പെട്ടു. ഒടുവില്‍ അനേകം സെക്സ് ഷോപ്പുകള്‍ സ്ഥിതി ചെയ്യുന്ന ഒരു വീഥിയില്‍ എത്തി. വലിയ സെക്സ് ഷോപ്പുകള്‍ .. ഇന്ന് വരെ കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ല. എന്തായാലും ഞങ്ങള്‍ അകത്ത് കടന്നു. ആണും പെണ്ണും ഒന്നിച്ചും പെണ്ണുങ്ങള്‍ കൂട്ടായും, ആ കടക്കകത്ത് വലിയ തിരക്കാണ്. കൂടുതലും യുവ മിധുനങ്ങള്‍ ഒന്നിച്ചാണ് ഷോപ്പിംഗ്‌. ആര്‍ക്കും ഒരു ലജ്ജയും കൌതുകവും ഇല്ല. ഞങ്ങള്‍ക്ക് രണ്ടും കൂടുതലും. വിവിധ തരത്തിലുള്ള ലൈംഗീക ഉപകരണങ്ങള്‍, ലൈംഗീക ഉത്തേജന മരുന്നുകള്‍, വിവിധയിനം ക്രീമുകള്‍ , സെക്സ് വീഡിയോകള്‍ ( മലയാളത്തില്‍ അശ്ലീല ചിത്രങ്ങള്‍ ) ഇവയുടെ ഒക്കെ വലിയ കച്ചവട കേന്ദ്രം.
കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചുവന്ന ബള്‍ബുകള്‍ പ്രകാശം പരത്തുന്ന തെരുവ്. റെഡ്‌ സ്ട്രീറ്റ്‌ എന്ന ബോര്‍ഡിനു പകരം എല്ലായിടത്തും റെഡ്‌ ബള്‍ബുകള്‍ പ്രകാശിക്കുന്നു. മറ്റു പ്രദേശവും ആയി വേര്‍ തിരിക്കു ന്നതിനാണ് ഈ ചുവന്ന പ്രകാശം . ആവശ്യക്കാര്‍ മാത്രം ഇവിടെ വനാല്‍ മതിയല്ലോ. മങ്ങിയ പ്രകാശത്തില്‍ ഞങ്ങള്‍ നടന്നു. സെക്സ് ഷോപ്പുകള്‍ , മദ്യം വില്‍ക്കുന്ന ഷോപ്പുകള്‍ , കാസിനോകള്‍ , ഗ്രോസറി ഷോപ്പുകള്‍ , മയക്കു മരുന്ന് വില്‍ക്കുന്ന ചെറിയ കോഫീ ഹൌസുകള്‍ , ലൈംഗീക ഉത്തേജന വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി ചെറിയ ഷോപ്പുകള്‍ അനവധി. കെട്ടിടങ്ങളുടെ ബാല്‍ക്കണികളളില്‍ ചെറിയ ഗ്ലാസ്‌ മുറികള്‍ക്കകത്ത് സുന്ദരികളായ അല്‍പ വസ്ത്ര ധാരികള്‍. ഇവിടെ സെക്സ് ഒരു വ്യവസായം ആണ്. സര്‍ക്കാര്‍ അംഗീകരിച്ച ഒരു തൊഴില്‍ ആണ് വ്യഭിചാരം. ഇവിടെ ചെറുപ്പക്കാരികള്‍ പലരും രണ്ടും മൂന്നും വര്‍ഷത്തേക്ക് ഒരു തൊഴില്‍ എന്ന നിലക്കാണ് ഈ ജോലി ഏറ്റെടുക്കുന്നത്. ഈ ജോലിയില്‍ നിന്ന് അത്യാവശ്യം കാശ് ഉണ്ടാക്കി കഴിയുമ്പോള്‍ ഇവര്‍ ഈ ജോലിയില്‍ നിന്ന് പിന്മാറി കല്യാണം കഴിച്ചു കുടുംബ ജീവിതം നയിക്കുന്നു. സൗത്ത്‌ അമേരിക്കന്‍ , അര്‍ജെന്റിന, സുരിനാം, അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ , ഇറാന്‍ , റഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഈ തൊഴിലിനു വരുന്നത്.
കുറച്ചു ദൂരം നടന്നപ്പോള്‍ , ലൈവ് സെക്സ് നടക്കുന്ന തിയേറ്ററുകള്‍ കണ്ടു. ചില സ്ഥലത്ത് വെന്‍ഡിംഗ് മെഷീന്‍ പോലും വച്ചിട്ടുണ്ട്. ഒരു യൂറോ മെഷീനില്‍ ഇട്ടു നോക്കുമ്പോള്‍ അതിലൂടെ ലൈവ് സെക്സ് കാണുവാന്‍ സാധിക്കും. കനാലിനടുത്തു ഒരു വലിയ ലൈവ് തിയേറ്ററില്‍ ആണ് ഞങ്ങള്‍ ലൈവ് ഷോ കാണുവാന്‍ കയറിയത്. ഒരാള്‍ക്ക്‌ 35 യൂറോ ആണ് പ്രവേശന ഫീസ്‌. ഞങ്ങള്‍ മൂന്നു ടിക്കറ്റ്‌ എടുത്തു, ഞാനും പിള്ള ചേട്ടനും ഓരോ ബീയറും ആയി അകത്ത് കയറി. ബഷീര്‍ ഒരു കുപ്പി വെള്ളവും മേടിച്ചു. വെള്ളത്തിനു ബിയറിനെക്കാള്‍ വിലക്കൂടുതല്‍ . ടിക്കറ്റില്‍ യാതൊരു വിധമായ് സമയ നിഷ്ഠയും ഇല്ല, എത്ര സമയം വേണമെങ്കിലും ഷോ കാണാം. തിയേറ്ററില്‍ അനേകം പേര്‍ ഷോ കാണുന്നു, കൂടുതലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നു. ഏകദേശം ഇരുനൂറു പേര്‍ക്കിരിക്കാവുന്ന തിയേറ്ററില്‍ നിറയെ ആളുകള്‍ , ഞാനും പിള്ളയും ഒരേ നിലയില്‍ ഇരുന്നപ്പോള്‍ ബഷീര്‍ ഞങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു നിരയില്‍ ആണിരുന്നത്.
തിയേറ്ററിലെ സ്റ്റേജില്‍ പുരുഷനും സ്ത്രീയും പൂര്‍ണ്ണ നഗ്നരായി വിവിധ തരത്തിലുള്ള ലൈംഗീക കേളികള്‍ ആടുകയാണ്. സുന്ദരികളും സുന്ദര ന്മാരും ആയ ഇവര്‍ക്ക് ഇത്ര പരസ്യം ആയി , ഇത്ര മാത്രം ജനങ്ങളുടെ ഇട യില്‍ ഇത് പോലൊക്കെ ചെയ്യുവാന്‍ നാണം ആകില്ലേ? പല ദേശങ്ങളില്‍ നിന്നും വന്ന പല പ്രായത്തിലുള്ളവര്‍, സ്ത്രീയും പുരുഷനും ഇടകലര്‍ന്നി രു ന്നാണ് പ്രദര്‍ശനം കാണുന്നത്. കൂട്ടത്തില്‍ ഇന്ത്യക്കാരായ ചില സ്ത്രീ പുരുഷ ന്മാരെയും അവിടെ കണ്ടു. ഇതിനിടയില്‍ സ്റ്റേജില്‍ നിന്ന് പൂര്‍ണ്ണ നഗ്നയായ ഒരു സ്ത്രീ കാണികള്‍ക്ക്‌ ഇടയിലേക്ക് ഇറങ്ങി വന്നു ഒരാളെ ബലമായി പിടിച്ചു കൊണ്ട് സ്റ്റേജിലേക്ക് പോകാന്‍ ശ്രമിച്ചു, അയാളുടെ ദയനീയത കണ്ടു ബാക്കി ഉള്ളവര്‍ തകര്‍ത്ത് ചിരിക്കുന്നു, എന്തായാലും സ്റ്റേജില്‍ എത്തുന്നതിനു മുന്‍പ് അയാള്‍ കുതറി ഓടി. കുറച്ചു നേരം കൂടി ഞങ്ങള്‍ അവിടെ ഇരുന്നു, ബിയര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഈ പ്രദര്‍ശനം വളരെ കൌതുകത്തോടെയാണ് കാണാന്‍ പോയതെങ്കിലും , ഇത് നേരില്‍ കണ്ടപ്പോള്‍ സെക്സിനോടു തന്നെ ഒരു തരം വിരക്തിയാണ് തോന്നിയത് .
പുറത്തിറങ്ങി, കനാലിലേക്ക് വെറുതെ കണ്ണ് മിഴിച്ചു, അവിടെ ആ തണുപ്പിലും അരയന്നങ്ങള്‍ നീന്തുന്നു. അവിടെ നിന്ന് നടന്നു,ഞങ്ങള്‍ ഹോട്ടലില്‍ എത്തി. അതിരാവിലെ തന്നെ റോട്ടര്‍ ഡാമിലേക്ക് പോകണം.
നാലര ആയപ്പോള്‍ ഉണര്‍ന്നു, തൊട്ടടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ പോയി, ട്രാമുകള്‍ ഇവിടെ രാവിലെ ആറു മണി മുതലേ ഓട്ടം തുടങ്ങു. അതിനാല്‍ ടാക്സിയില്‍ കയറി. പൊതുവേ ആംസ്റ്റര്‍ ഡാമില്‍ ടാക്സി കാണാറില്ലായി രുന്നു. അഞ്ചരക്കുള്ള ട്രെയിനില്‍ ഞങ്ങള്‍ റോട്ടര്‍ ഡാമിലേക്ക് തിരിച്ചു. ആംസ്റ്റര്‍ ഡാമില്‍ നിന്നും ഒരു മണിക്കൂര്‍ ആണ് റോട്ടര്‍ ഡാമിലേക്കുള്ള ദൂരം. റോട്ടര്‍ ഡാം , യൂറോപ്പിലെ ആദ്യത്തെ ഫ്രീ പോര്‍ട്ട്‌ ആണ്. യൂറോപ്പി ലേക്കുള്ള പ്രധാന തുറമുഖം ആണ് റോട്ടര്‍ ഡാം. അത് പോലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴം പച്ചക്കറി മാര്‍ക്കറ്റും റോട്ടര്‍ ഡാം ആണ്. രാവിലത്തെ ട്രെയിനില്‍ വളരെ കുറച്ചു ആളുകള്‍ മാത്രം. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ റോട്ടര്‍ ഡാമില്‍ എത്തി. ഞങ്ങളുടെ ലഗേജുകള്‍ ലോക്ക റില്‍ വെക്കണം. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്തിട്ടാണ് പോന്നത്. റോട്ടര്‍ ഡാമില്‍ നിന്ന് പാരീസിലേക്ക് ആണ് പോകേണ്ടത്. എന്തായാലും ലോക്കര്‍ സൌകര്യം റെയില്‍ വേ സ്റ്റേഷനില്‍ ഉള്ളത് കണ്ടു പിടിച്ചു. ആരും സഹായിക്കാനില്ല, ഒഴിവുള്ള ലോക്കര്‍ തുറന്നു ലഗേജു അകത്ത് വച്ച് , ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ലോക്ക് ചെയ്തു. പുറത്തു വന്നു ടാക്സി യില്‍ കയറി. റോട്ടര്‍ ഡാം സ്റ്റേഷനില്‍ നിന്നും കുറച്ചധികം അകലെ ആണ് പോര്‍ട്ട്‌. അതിനടുത്താണ് ഞങ്ങള്‍ക്ക് പോകാനുള്ള ഓഫീസ്‌. ടാക്സിക്കാ രന്‍ നന്നായി ഹിന്ദി സംസാരിക്കുന്നു. അയാള്‍ പാകിസ്ഥാനി ആണ്. പാകിസ്ഥാനില്‍ നിന്ന് പണ്ടെങ്ങോ കുടിയേറി പാര്‍ത്ത ഒരു പാക്കിസ്ഥാന്‍ കാരന്‍റെ മകളെ കല്യാണം കഴിച്ചത് വഴി ആണ് അയാള്‍ക്ക് ഇവിടെ പൌരത്വം കിട്ടിയത്. അയാള്‍ ഞങ്ങളെ , ഞങ്ങള്‍ക്ക് പോകേണ്ട ഓഫീസ്‌ കെട്ടിടത്തിനു മുന്നില്‍ എത്തിച്ചു. പ്രഭാതത്തിലെ തണുപ്പ് അസഹനീയ മായിരുന്നു. സീറോ ഡിഗ്രി ആയിരുന്നു ഊഷ്മാവ്. രണ്ടാം നിലയിലുള്ള ഓഫീസില്‍ ഞങ്ങള്‍ എത്തി, അറിയിച്ച പോലെ ഞങ്ങളെ കാത്തു വെള്ളക്കാരനായ സൗത്ത്‌ ആഫ്രിക്കന്‍ റോബര്‍ട്ട് അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുത്തി അദേഹം ചായ ഉണ്ടാക്കി , ചായ കുടിച്ചപ്പോള്‍ നല്ല ഉന്മേഷം.
മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങി. ഇനി എവിടെ പോകണം? ഇത് വരെ വന്ന സ്ഥിതിക്ക് രണ്ടു മൂന്നു കമ്പനികളില്‍ കൂടി പോകണം. തൊട്ടടുത്ത ഓഫീസില്‍ വെറുതെ കയറി, അവര്‍ ഞങ്ങളെ വളരെ അധികം സഹായിച്ചു. ഞങ്ങളുടെ ബിസിനസ്സിനു സഹായം ലഭിക്കാവുന്ന കുറെ കമ്പനികളെ കുറിച്ചൊക്കെ വിവരം തന്നു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ആയത് കൊണ്ടാവും, ആ ഓഫീസിലെ മാനേജര്‍ അദേഹത്തിന്‍റെ വാഹനത്തില്‍ ഞങ്ങളെ കുറച്ചകലെ ഉള്ള ഒരു ഓഫീസിനു മുന്നില്‍ കൊണ്ട് വിട്ടു, അതിന്‍റെ ഉടമസ്ഥനെ പരിച യപ്പെടുത്തി തരികയും ചെയ്തു. അവിടെ നിന്നും കിട്ടിയ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ മറ്റു പല ഓഫീസുകളിലും പോയി. നെതര്‍ലാന്‍റ്കാര്‍ വളരെ നല്ല മനുഷ്യര്‍ ആണ്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണ്. നല്ല ആതിഥേയര്‍ . അവസാനം പോയ ഓഫീസിലെ ഒരു സുഹൃത്ത് ഞങ്ങളെ തിരികെ റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടു. സമയം നാലര കഴിഞ്ഞു. ഞങ്ങള്‍ അടുത്തു കണ്ട ഭക്ഷണ ശാലയില്‍ നിന്നും ഭക്ഷണം കഴിച്ചു.
വീണ്ടും റെയില്‍ വേ സ്റ്റേഷനില്‍ . ഇവിടെയും ടോയ് ലെറ്റ് ‌ സൌകര്യം ഉപയോഗിക്കുന്നതിന് നമ്മുടെ നാട്ടിലെ പോലെ കോയിന്‍ ( ഒരു യൂറോ) വേണം. ഞങ്ങള്‍ പാരീസിലേക്കുള്ള ഫാസ്റ്റ് ട്രെയിനിനു ടിക്കറ്റ്‌ എടുത്തു. താലിസ് എന്ന ട്രെയിന്‍ ആണ് ഉടനെ പാരീസിലേക്കുള്ളത്. ഒരാള്‍ക്ക്‌ 186 ഡോളര്‍ ആണ് ടിക്കറ്റ് ചാര്‍ജ് . വിമാന ടിക്കറ്റിനേക്കാള്‍ വളരെ കൂടിയ ചാര്‍ജ് . താലിസ് (Thalys) യൂറോ റെയിലിന്‍റെ ഭാഗം ആണ് എങ്കിലും ഫ്രഞ്ച്, ഹോളണ്ട് , ബെല്‍ജിയം സര്‍ക്കാരിന്‍റെ കീഴില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ ബ്രസ്സല്‍സിനെയും പാരീസിനെയും തമ്മില്‍ ബന്ധിപ്പിച്ച ഈ ട്രെയിന്‍ പിന്നീട് ആംസ്റ്റര്‍ ദാമിനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിന്‍ ആയി മാറി. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വരെ ആണ് ഈ ട്രെയിനിന്‍റെ സ്പീഡ്‌. ട്രെയിന്‍ വരുന്ന മുന്നറിയിപ്പു കിട്ടി, ഞങ്ങള്‍ പാരീസിലേക്ക് പോകുവാന്‍ തയ്യാറായി ...

7 comments:

  1. വാന്‍‌ഗോഗ് മ്യൂസിയം കണ്ടോ ഇല്ലയോ എന്നറിയാന്‍ ഓടിപ്പിടിച്ച് വന്നതാ..അത് കാണാന്‍ ഒരു ചാന്‍സ് കിട്ടിയിട്ട് കണ്ടില്ലാ എങ്കില്‍ ....
    മാറ്റര്‍ ഒരു പാടുണ്ട്..ഡ്യൂട്ടി കഴിഞ്ഞ് വായിക്കാന്‍ തിരികെയെത്താം..
    വൈകീട്ട്..
    ഇതേ ബ്ലോഗ്ഗില്‍ ഇതേ പോസ്റ്റില്‍ ! :-)

    ReplyDelete
  2. എന്റെ ആംസ്റ്റർഡാം യാത്രയിൽ ആ റെഡ് സ്ടീറ്റ് സന്ദർശനം ഭയം കാരണം ഒഴിവാക്കിയിരുന്നു. അടുത്ത പ്രാവശ്യം പോകുമ്പോൾ എന്തായാലും ധൈര്യം സംഭരിച്ച് പോയിരിക്കും. എന്തായാലും അക്ഷരങ്ങളിലൂടെയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയതിൽ സന്തോഷം :)

    ReplyDelete
  3. അക്ഷരങ്ങളില്‍ കൂടി കണ്ടത് കൊണ്ട് മാത്രം ആയില്ല. ഹഹഹ നേരിട്ട് തന്നെ കാണണം... റെഡ്‌ സ്ട്രീറ്റ് പ്രദേശത്തു മുഴുവന്‍ ചെറിയ ചുവന്ന ബള്‍ബുകള്‍ ഉണ്ടാകും.. പക്ഷെ സൂക്ഷിച്ചും കണ്ടും പോകണം... ലൈവ് ഷോ തിയേറ്ററുകളില്‍ നല്ല തിരക്കായിരിക്കും... ഇന്ത്യന്‍ , പാകിസ്ഥാനികള്‍ തുടങ്ങിയവരുടെ ഷോപ്പുകള്‍ അനവധി ഉണ്ട്.. അവരോടു ചോദിക്കുക... സഹായിക്കും.

    ReplyDelete
  4. യുറോപ്പില്‍ ഏറ്റവും കൂടുതല്‍ സര്‍ദാര്‍ജിമാര്‍ ഉള്ള സ്ഥലം ആമ്സ്റ്റെര്‍ഡാം ആണെന്ന് തോന്നുന്നു. ഒരിക്കല്‍ അവരുടെ ഒരു പ്രകടനം കണ്ടു.. ഒരു 5000 പേര്‍ ഉണ്ടായിരുന്നു. വിവരണം നന്നായിരിക്കുന്നു.

    ReplyDelete
  5. അവതരണം കൊള്ളാം,,,,,,,എന്നാലും ലൈവ് സെക്സ് പറഞ്ഞു ഒന്ന് ഇക്കിളി പെടുതിയോ? ഏയ് ഇല്ല എന്റെ വെറും തോന്നലാവും

    എല്ലാ സത്യങ്ങളും തുറന്നു പറയാന്‍ ഉള്ളതല്ലേ അല്ലെ ?

    ReplyDelete
  6. എല്ലാ സത്യവും തുറന്നു പറയുവാന്‍ ഉള്ളതാണ്. ഒരു തുരവിയുടെ കാലം ആണ് നമുക്ക് മുന്നില്‍ ഉള്ളത്. അതിനാല്‍ ആണ് ലൈവ് സെക്സ് കാര്യം പോലും തുറന്നു പറഞ്ഞത്.. ഇക്കിളി മാറാത്തവര്‍ ഇപ്പോഴും അനേകര്‍ ഉണ്ട്.. അവരുടെ ഇക്കിളി ഒക്കെ ഒന്ന് മാറട്ടെ..

    ReplyDelete
  7. വളരെ മികച്ച എഴുത്ത് . പല യാത്രാവിവരണങ്ങളിലും കാണുന്ന കുഴപ്പം അത് നമ്മെ പിടിച്ചിരിത്തില്ല എന്നതാണ് ; പക്ഷേ ഇവിടെ വായിച്ചുകഴിഞ്ഞപ്പോള്‍ ആംസ്റ്റര്‌ദാം കുറെയേറെ ചുറ്റി കറങ്ങിയ പ്രതീതി . ആന്‍ഫ്രാങ്ക് മ്യുസിയം , റെഡ് സ്ട്രീറ്റ് , അവിടുത്തെ കെട്ടിടങ്ങള്‍ എല്ലാം കുറെയേറെ ചിത്രങ്ങളായി കാണാന്‍ ആവുന്നുണ്ട് .

    പാരിസ് , ഫാഷന്റെ ലോകമാണ് , ഈഫല്‍ ടവറിന്റെ നാട് .... വായിക്കാന്‍ കാത്തിരിക്കുന്നു .

    ReplyDelete