Sunday 13 May 2012

ഇങ്ങനെയും ആഘോഷിക്കാം നഴ്സസ് ദിനം.


ഇന്നലെ 12-05-2012 ഫ്ലോരെന്‍സ്‌ നയിറ്റിംഗേളിന്‍റെ ജന്മദിനം ആയിരുന്നു.  രാത്രിയില്‍ പോലും വിളക്കും തെളിച്ചു യുദ്ധത്തില്‍ മുറിവും ചതവും പറ്റിയവര്‍ക്ക്, രോഗികള്‍ക്ക് മരുന്ന് സഞ്ചിയും ആയി വീടുകള്‍ തോറും പരിചരിച്ച  നഴ്സ്. നഴ്സിംഗ് എന്ന പ്രോഫെഷന്  ശാസ്ത്രിയമായ അടിത്തറയിട്ടത്  ഈ മഹതി ആണ്. "ലേഡി വിത്ത്‌ ദി ലാമ്പ്‌ " എന്ന പേരില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഈ ആതുര ശുശ്രൂഷകയെ ആദ്യമായി അറിയാന്‍ ഇടവന്നത്. ലണ്ടനിലെ സെ.തോമസ്‌ ഹോസ്പിറ്റലില്‍ ആണ് ഇവര്‍ ആദ്യമായി നഴ്സിംഗ്  സ്കൂള്‍ തുടങ്ങിയത്. ഫ്ലോരെന്സിന്റെ ജന്മദിനം ആണ് ഇന്ന് ആഗോള തലത്തില്‍ നഴ്സസ് ദിനമായി ആചരിക്കുന്നത്.

ഇന്നലെ രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയുടെ പരസ്യം കണ്ടു ഒന്ന് ഞെട്ടാതിരുന്നില്ല. ആഗോള നഴ്സ് ദിനം പ്രമാണിച്ചു തങ്ങളുടെ ഹോസ്പിറ്റലിലെ നഴ്സ്മാര്‍ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട്  ഒരു നഴ്സ് രോഗിയെ ശുശ്രൂഷിക്കുന്ന ഫോട്ടോയും ആയുള്ള കളര്‍ പരസ്യം. എന്ന് മുതല്‍ ആണ് ആശുപത്രിക്കാര്‍ നഴ്സുമാരെ അംഗീകരിച്ചു തുടങ്ങിയത് എന്ന് ഞാന്‍ ഓര്‍ത്തു കണ്ണ് മിഴിച്ചു. മലയാളി ചെയര്‍മാനായുള്ള ദുബായിലെ വലിയ ഒരു ആശുപത്രി ശ്രിംഘല  ആണ് ഈ പരസ്യം നല്‍കിയത്. എന്‍റെ ഭാര്യ ജോലി ചെയുന്ന ഈ ആശുപത്രിയില്‍ ആണ്, ദുബായില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നതും. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊടുക്കുന്നതിലും കൂടുതല്‍ ശമ്പളം ഇവിടെ ലഭിക്കും. മാത്രമല്ല, എല്ലാ വര്‍ഷവും മാന്യമായ  ഇന്ക്രിമെന്റും ഇവര്‍ക്ക് ലഭിക്കുന്നു. അതിനൊപ്പം വാര്‍ഷിക  ബോണസും.

ശനിയാഴ്ച ആയിരുന്നു നഴ്സസ് ദിനമെന്കിലും അന്ന് പ്രവര്‍ത്തി ദിവസം അല്ലതിരുന്നതിനാല്‍ ഇന്ന് ആണ്  ഹോസ്പിറ്റലില്‍ നഴ്സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടന്നത്. ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ മുതല്‍, അതായത് രാവിലെ  ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ അനേകം ഗെയിംസ് ഇവര്‍ക്ക് വേണ്ടി നടത്തി. രാവിലെ പൊതുവായും , പിന്നെ ഓരോ യൂണിറ്റിലും കേക്ക് മുറിക്കുകയും  സമ്മാന വിതരണങ്ങള്‍ നടത്തുകയും ഉണ്ടായി. എല്ലാ നഴ്സ് മാരും ഈ ഒരു ദിവസത്തിനു വേണ്ടി ആശുപത്രി നല്‍കിയ  പ്രത്യേക  ടീ ഷര്‍ട്ടുകള്‍ ഇട്ടു കൊണ്ടാണ് ജോലി ചെയ്തത്. ഇത് രോഗികള്‍ക്കും പൊതു ജനത്തിനും ഒരു ബോധവല്‍ക്കരണം കൂടി ആയിരുന്നു. തങ്ങളെ മാനേജുമെന്റ് കെയര്‍ ചെയുന്നു എന്നതില്‍ അവിടെ ജോലി ചെയുന്ന നഴ്സുമാര്‍ക്ക് അഭിമാനം നല്‍കിയ നിമിഷങ്ങളും. ഒടുവില്‍ മാനേജുമെന്റിന്റെ വക സമ്മാനവും എല്ലാ നഴ്സുമാര്‍ക്കും ലഭിക്കുകയും ചെയ്തു.

ഞാന്‍ ഇതെഴുതുവാന്‍ കാരണം നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ മാലാഖാമാരെ പോലെ ജോലി ചെയുന്ന നഴ്സുമാരുടെ ജോലിയിലുള്ള പീഡനങ്ങള്‍ കണ്ടപ്പോള്‍, സ്വന്തം ജോലിക്കാരെ നന്നായി കെയര്‍ ചെയുന്ന ആശുപത്രികളും ഈ ലോകത്ത് ഉണ്ട് എന്ന് കാണിക്കുവാന്‍ ആണ്. ഇതൊരു മാതൃക ആയി സ്വീകരിക്കവുന്നത്തെ ഉള്ളു, നമ്മുടെ നാട്ടിലെ ഹോസ്പിറ്റലുകള്‍ക്കും.

ഈ അടുത്ത കാലത്താണ് ഇന്ത്യയില്‍ നഴ്സ് മാരുടെ പ്രശ്നങ്ങള്‍ ദേശിയ ശ്രദ്ധ നേടുന്നത്. രാത്രിയിലും പകലും ഒന്ന് പോലെ ജോലി ചെയുന്ന , മൂന്നരയും അഞ്ചും വര്ഷം പടിപ്പു കഴിഞ്ഞു, കടുത്ത പരിശീലനത്തിന് ശേക്ഷം മാത്രം കിട്ടുന്ന ജോലി ആണ് നഴ്സിംഗ്. നമ്മുടെ നാട്ടില്‍ , ഒരു വിദ്യാഭ്യാസവും ഇല്ലാത്ത സാധാരണ കൂലിപ്പണിക്കാര്‍ക്ക് പോലും അഞ്ഞൂറും അതില്‍ കൂടുതലും വേതനം ദിവസവും കിട്ടുമ്പോള്‍ ഇന്നും ഇരുനൂറു രൂപ ദിവസക്കൂലിക്ക് ചില വി ഐ പി ആശുപത്രിയില്‍ പോലും ജോലി നോക്കുന്ന നഴ്സ്മാര്‍ പോലും ഇന്ത്യയില്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. പല വി ഐ പി ഹോസ്പിറ്റലിലും പന്ത്രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയുന്ന നഴ്സുമാര്‍ ഉണ്ട്. രാവിലെ ഡ്യൂട്ടിക്ക് ചെന്നാല്‍ കാപ്പി കുടിക്കുവാനോ, ഭക്ഷണം കഴിക്കുവാണോ കഴിയാതെ രോഗികളെ പരിചരിക്കുക ആണ് അവരുടെ കടമ. വി ഐ  പി രോഗികള്‍ ആണ് എങ്കില്‍, രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരിക്കണം ജോലി ചെയെണ്ടതു. പലപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ചെയേണ്ട പണികള്‍ പോലും ഇവരെ കൊണ്ടാണ് ചെയിക്കുന്നത്. അവരുടെ വായിലിരിക്കുനന്തു എല്ലാം കേള്‍ക്കേണ്ടതും നഴ്സുമാര്‍ ആണ്.
കഴിഞ്ഞ വര്ഷം ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ മാനസീക പീഡനം താങ്ങാനാവാതെ മലയാളിയായ നഴ്സ് ആത്മഹത്യ ചെയ്തപ്പോള്‍ മാത്രം ആണ് നഴ്സുമാരുടെ പ്രശ്നങ്ങള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചത്.  അതെ തുടര്‍ന്ന്, നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവതികള്‍ ആകുകയും, ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെ സ്വയം സംഘടിച്ചു സമരത്തിന്‌ ഇറങ്ങി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തൊഴിലാളി ക്ഷേമത്തില്‍ അല്ല മുതലാളി ക്ഷേമത്തില്‍ ആണല്ലോ താല്പര്യം. സമരം നടത്തിയ നഴ്സുമാരെ മുതലാളിമാര്‍ എത്ര നീചമായിട്ടാണ്  അപമാനിച്ചതും പീഡിപ്പിച്ച്ചതും എന്ന് കൂടി നാം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

ആരോഗ്യ മേഖല  എന്നത് കുറെ ഡോക്ടര്‍മാര്‍ക്കും മുതലാളിമാര്‍ക്കും മാത്രം പണമുണ്ടാക്കാന്‍ ഉള്ള ഒരു സംവിധാനം ആയിട്ടാണ് എല്ലാവരും കണ്ടു വരുന്നത്. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടര്‍ക്ക്‌ മാത്രം അല്ല , ആ മേഖലയും ആയി പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍ തുടങ്ങി എല്ലാവര്ക്കും അതില്‍ പങ്കുണ്ട്. പക്ഷെ സാധാരണയായി ഡോക്ടര്‍മാര്‍ക്ക് മാത്രം ആണ് ഇക്കൂട്ടത്തില്‍ മാന്യമായ ശമ്പളം ലഭിക്കുന്നത്. ഒരു പക്ഷെ ആശുപത്രിയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം, പലപ്പോഴും നഴ്സുമാര്‍ ആണ് രോഗികള്‍ക്ക് സ്വാന്തനം നല്‍കുന്നതും ആശ്വസിപ്പിക്കുന്നതും, പരിച്ചരിക്കുന്നതും.

കേരളത്തിലും ഇന്ത്യയിലും ഒരു പക്ഷെ ഏറ്റവും അവസാനമായി നടക്കുന്ന വര്‍ഗ സമരമായിരിക്കും ഈ നഴ്സസ് സമരം. വര്‍ഗ വിപ്ലവ പാര്‍ട്ടികള്‍ പോലും ഇന്നിപ്പോള്‍ അവരുടെ തൊഴിലാളി പ്രസ്ഥാനങ്ങളെ തള്ളിപ്പറയുന്ന കാലം ആണല്ലോ ഇത്. ഒട്ടും സംഘടിതമല്ലാത്ത ഈ തൊഴിലാളി വര്‍ഗം അവരുടെ കര്‍ത്തവ്യ്ങ്ങള്‍ക്കായി സ്വയം സംഘടിക്കുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനവും കൂട്ടിനില്ലാതെ ഒറ്റയക്ക് സമരം ചെയുന്നു. നാടുകാരെ ബുദ്ധിമുട്ടിലാക്കാനുള്ള  ഒരു വെറും സമരം ആകാതെ, തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഇവര്‍ക്കാകുന്നു.

ഇവരുടെ ശമ്പളം കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ച  ഡോ.ബലരാമന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്ന് പ്രത്യാശിക്കാം.
 

3 comments:

  1. പുറത്തു നിന്നും ഒരാള്‍ ഞങ്ങള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ ആണ് എന്‍റെ പ്രോഫെഷന്‍റെ വില മനസിലാകുന്നത്....

    ReplyDelete
  2. ഞങ്ങളുടെ പ്രൊഫഷന്റെ വില എന്ത് എന്ന് ഞങ്ങളെ ഒര്മിപിച്ച ലേഖനം .....നന്നായിട്ടുണ്ട്

    ReplyDelete
  3. അണ്ണാ കലക്കി കേട്ടോ ... നമ്പര്‍ 20 കോട്ടയം ഫീ മയില്‍ കണ്ണില്‍ നിന്നും യാഥാര്‍ത്ഥ്യം തിരിച്ചറിയാം ,,,,,,,,,,,,,,,,,,

    ReplyDelete